കോൽക്കത്ത: പശ്ചിമബംഹാളിൽ നടപ്പാക്കിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. മതിയായ രേഖകളുള്ള 54 ലക്ഷം വോട്ടർമാരെയാണ് കരടുപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോപിച്ച മമത പരാതിപറയാൻ വോട്ടർമാർക്ക് അവസരം നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം ദുരുപയോഗം ചെയ്ത് ഏകപക്ഷീയമായാണു തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. പേര് നീക്കുന്ന കാര്യംപോലും അറിയാത്തതിനാൽ പലർക്കും പരാതി നൽകാനായിട്ടില്ല.
ഡൽഹിയിലിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർമിത ബുദ്ധി ഉപയോഗിച്ചാണ് പേരുമാറ്റുന്നത്. വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തവരെ വരെ നീക്കംചെയ്തുവെന്നും അവർ പറഞ്ഞു.